Tuesday, January 13, 2015

മാണിക്യം 

_ എന്താടാ നിന്റെ പേരു
_ പേരു  പറയാൻ  മനസില്ലാ .
_ "മാണിക്യം " നിന്റെ അച്ഛന്റെ ഇരട്ടപ്പെരാ  !
_ആണങ്കിൽ .
_ "മാണിക്യം " "മാണിക്യം " .....ഒരു കൂട്ടച്ചിരി .
_ എന്റെ അച്ചനെ പറയുന്നാടാ .
90 കളുടെ തുടക്കം. ഞാൻ പഠിച്ച സ്കൂളിലെ ഓലമേഞ്ഞ ഒരു ക്ലാസ്സ്മുറിയിൽ എന്നേക്കാൾ കുറച്ചു മുതിർന്ന കുട്ടികളുടെ സംഭാഷണമായിരുന്നു അത്.
ആർക്കുമറിയില്ലേ  അവന്റെ പേര്.!
എന്തായാലും എനിക്ക് അറിയില്ലായിരുന്നു . അന്നും ഇന്നും . അവന്റെ യഥാർത്ഥ പേര്. അല്ലെങ്കിൽ ഒരു പേരിൽ  എന്തരിക്കുന്നു  . "മാണിക്യം "  എന്തായിരുന്നു  എന്നതാണു  ഇവിടുത്തെ വിഷയം .

അവൻ  എന്നേക്കാൾ മുതിർന്ന കുട്ടിയാണ് . ഞങ്ങൾ  ഒരേ സ്കൂളിൽ പഠിച്ചു . പരസ്പരം അറിയമായിരുന്നു അത്രമാത്രം ."മാണിക്യം " അല്ലാ "മാണിക്യം മേസ്തരി " അതാണു അവന്റെ അച്ചന്റെ പേര് .
ആ പേരു അവനും കിട്ടി , വട്ടപ്പെരായി . മാണിക്യത്തിന്റെ അച്ഛൻ അവൻ 8 th പഠിക്കുമ്പോൾ  മരിച്ചു. അതോടു  കൂടി അവന്റെ പഠനം അവസാനിച്ചു.പിന്നെ കേട്ടതു അവന്റെ അച്ഛന്റെ ആശാരിപ്പണി ചെയ്യുന്നുവെന്നാണ്‌ .
ഞാൻ മാണിക്യത്തിനെ  അവിടെ മറന്നു.

ഞാൻ സ്കൂൾ പഠനം കഴിഞ്ഞു. പിന്നെയും പഠിച്ചുവെന്ന് വരുത്തി. ജീവിതം തുടർന്നു . പിന്നെ ജോലി എടുക്കാൻ ആഗ്രഹിച്ച മേഖലയിലേക്ക് വേണ്ടിയുളള യാത്രകളും അന്ന്വേഷണങ്ങളും തുടർന്നു .

അന്ന്, Mumbai -യിൽ ഒരു സിനിമയിൽ ജോലി എടുക്കുന്ന കാലഘട്ടത്തിൽ , ജോലിയുടെ ഒരു ഇടവേളയിൽ ഞാൻ നാട്ടിൽ എത്തിയതായിരുന്നു.

ആ സമയത്താണ് അച്ഛൻ മാണിക്യത്തെ  വീട്ടിൽ വിളിച്ചുത് . ഇതിനോടകം മാണിക്യം നാട്ടിലെയും അടുത്തുള്ള നഗരത്തിലെയും പ്രശസ്ത്നായ ആശാരിപ്പണിക്കരാൻ ആയി മാറിയിരുന്നു .
ഒരു പാടു നാളുകളുടെ ശ്രമത്തിന്റെ ഫലമായിട്ടാണ്  മാണിക്യം അന്ന് എന്റെ വീട്ടില് വരാമെന്ന്  സമ്മതിച്ചതത്രെ. അതുകൊണ്ട് തന്നെയാവാം നാളുകളുക്ക് ശേഷം വന്ന മകന്റെ വരവിനെക്കാൾ മാണിക്യത്തിന്റെ വരവിനു പ്രാധാന്യമേറിയത് .

മാണിക്യം വന്നു.  
ഒരു മാരുതി കാറിൽ, കാർ വീട്ടിന്റെ gate -ൽ നിന്നും കുറെ അകലെ നിർത്തി , എന്നിട്ട് അവന്റെ ചെറിയ പണിയായുധങ്ങൾ അടങ്ങിയ ഒരു തുണി സഞ്ചിയുമായി പതുക്കെ എന്റെ വീട്ടിലേക്കു വന്നു.

ഞാൻ വർഷങ്ങുൾക്ക് ശേഷം കാണുകയാണ്. നീല നിക്കറും വെളുത്ത ഷർട്ടുമണിഞ്ഞ സ്കൂൾ കുട്ടികളായ ഞങ്ങൾ, ജീവിതം തുടങ്ങതിനു മുൻപ്  ഇനി എന്താണ് എന്ന് ചിന്തയില്ലാത്താ  ഞങ്ങൾ , അർത്തുല്ലസിചു  കളിച്ചു നടന്ന ഞങ്ങൾ.
അവൻ, എന്റെ കളിക്കുട്ടുകാരൻ അല്ലെങ്കിലും വർഷങ്ങൾക്കു ശേഷം കാണുന്ന അടുത്ത ഒരു ബന്ധുവിനെ കാണുന്നുതുപോലെ ,
ഇതാ എന്റെ കൂടെ സ്കൂളിൽ പഠിച്ച...

_ ഹലോ ...എന്താണ് ?...എവിടെ എപ്പോൾ....?
മാണിക്യം നിഷ്ങ്ക ളമായി  ചിരിച്ചു. അവൻ ഒത്തിരി മാറിയിരിക്കുന്നു .
നിശബ്ത നിറഞ്ഞ കണ്ണുകൾ, പ്രായത്തിന്റെയും അനുഭവത്തിന്റെയും താളം വന്ന ശരീര ചലനങ്ങൾ .മാണിക്യം മാറിയിരിക്കുന്നു.
_ ഹലോ ...സുഖം ..ഞാൻ മറുപടി പറഞ്ഞു.ഇപ്പോൾ ഒരു ഹിന്ദി സിനിമയിൽ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു.
_ ഞാൻ ഒരു വലിയ കാര്യം ചെയ്യുന്നുതു പോലെ അവൻ എന്നെ ബഹുമാനത്തോടെ നോക്കി.
_ ഓഹോ ..വലിയ കാര്യം .
പിന്നെ എന്തൊക്കെയുണ്ട് ....എങ്ങനെയുണ്ട് ജോലി ...എത്രകാലമായി കണ്ടിട്ട്...നമ്മുടെ കൂടെ അന്ന് പഠിച്ച കൂട്ടുകാർ ....ഏതു വരെ പഠിച്ചു. കാര്യമില്ലാത്ത ഒരു കുട്ടം ചോദ്യങ്ങൾ  ഞാൻ ചോദിച്ചു.
അവൻ വളരെ സമാധാനത്തോടെ മറുപടി പറഞ്ഞു .
" ഓ ..ഞാൻ പിന്നെ പഠിച്ചില്ല .അച്ഛൻ മരിച്ചതിനുശേഷം അച്ഛന്റെ പണി തന്നെ ചെയ്യുതു ."

ഇതിനിടയിൽ എന്റെ അച്ഛൻ ഒരു വിശിഷ്ടാതിഥി വന്നത് പോലെ , അവൻ എന്നിൽ നിന്ന് സ്വതന്ത്രനവാൻ കാത്തുനിൽക്കുകയായിരുന്നു.    വിശിഷ്ടാതിഥിയുടെ വിലപ്പെട്ട സമയം കളഞ്ഞു  എന്നുത് പോലെ അർത്ഥം നിറഞ്ഞ ഒരു നോട്ടം അച്ഛൻ എനിക്ക് തന്നു.

അച്ഛൻ മാണിക്യത്തോട്  പ്രശ്നങ്ങൾ അവതരിപ്പിച്ചു. വളരെ വിലപിടിപ്പുള്ള കൗതുകമുള്ള ഒരു വാതിൽ പൂട്ട്‌  വരാന്തയുടെ വാതിലിൽ പിടിപ്പിച്ചിരുന്നു . ആ  പൂട്ട്‌ പിണങ്ങിപ്പോയി , അതായതു പൂട്ട്‌ ജോലി
എടുക്കുന്നില്ല .മാണിക്യം അച്ഛൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടു .
അടുത്ത് എന്തായിരിക്കും , ഞാൻ കാത്തു  നിന്നു . അവൻ ഇപ്പോൾ തുണിസഞ്ചി തുറന്ന്  പണിയാധുങ്ങൾ എടുക്കും.
പക്ഷെ മാണിക്യം ആ  പൂട്ടിനെ പതുക്കെ തലോടി . രോഗം ബാധിച്ച രോഗിയെ ഡോക്ടർ തലോടുന്നത്പോലെ , എന്നിട്ട്  തന്റെ  ചെറു വിരൽ  ആ പൂട്ടിന്റെ താക്കോൽ ദ്വാരത്തിൽ ഇട്ടു .കണ്ണുകളടച്ചു. ആ  വിരൽ പൂട്ടിന്റെ ആഴത്തിൽ പിണഞ്ഞു കിടക്കുന്ന പിണക്കങ്ങളെ തൊട്ടു.

മാണിക്യം കണ്ണ് തുറന്നു .
മണിക്യത്തിനു  മനസിലായി പിണങ്ങിയ പൂട്ടിന്റെ പ്രശ്നം .
" പൂട്ടിനു പ്രശ്നം ഒന്നും ഇല്ല , അതു ഫിക്സ് ചെയതുതിന്റെ പ്രശ്‌നമാണ് "
അടുത്ത്, ഏതാനും മിനുട്ടുകുള്ളിൽ മണിക്യത്തിന്റെ വിരലുകൾ ചലിച്ചു. പൂട്ടിനു വേണ്ട മരുന്ന് കൊടുക്കും പോലെ ആ വിരലുകൾ  ഓടി നടന്നു. പൂട്ട്‌ പ്രവർത്തിക്കാൻ ആരംഭിച്ചു .
അതു കഴിഞ്ഞു , അച്ഛൻ വീട്ടിലെ  മറ്റു പല തടി സമ്പന്ധമായ   ജോലികൾ മണിക്യത്തിനെ കാണിച്ചു .

അന്ന് ഞാൻ genuine ആയ കലാകാരനെ കണ്ടു. ആശാരി പണിക്കാരന്റെ രൂപത്തിൽ . ആ ആശാരി പണിക്കാരൻ തന്റെ പണിയായുധങ്ങളുമായി ഓരോ ഓരോ കാര്യങ്ങൾ ചെയ്യുന്നത് ,അവന്റെ കൈകൾ  മനോഹരമായി  ചലിക്കുന്നത് , ഒക്കെ മാസ്മരികമായിരുന്നു .അവൻ ഉളി ഉപയോഗിക്കുമ്പോൾ അതിന്റെ പുറത്തു അടിക്കുന്നു ശക്തിയുടെ അളവു പോലും കൃത്യമായി  കൊടുക്കുന്നത് പോലെ .ചില സമയത്ത് അവൻ കാത്തു നിന്നു , കൃത്യമായ തീരുമാനത്തിനുവേണ്ടി .അവൻ പൂട്ടിനോട് മെല്ലെ സംസാരിച്ചു , വിജാഗിരിയോട്  മർമ്മരം പറഞ്ഞു.അവന്റെ സാനിധ്യം അതൊക്കെ അറിയുന്നതു പോലെ.

എന്റെ അച്ചനും , അമ്മയും ആവശ്യമില്ലാ എങ്കിൽ കൂടി അവൻ ജോലി എടുക്കുന്നത് അദ്ഭുതപരമായി നോക്കി നിന്നു . അഴകേറിയ ഒരു Performing Art കണ്ടു നില്ക്കുന്നത് പോലെ.

മാണിക്യം ജോലി കഴിഞ്ഞു . സാവധാനം അവന്റെ പണിയാധുങ്ങൾ  പെറുക്കി സഞ്ചിയിലാക്കി . നിശബ്ധമായി അവന്റെ കൂലി പോലും ചോദിച്ചു വാങ്ങിക്കാതെ വീട്ടിൽ നിന്നറങ്ങി . എന്റെ അച്ഛൻ മാണിക്യത്തിനു പിന്നാലെ അവൻ അധ്വാനിച്ചിതിന്റെ പ്രതിഫലവുമായി പുറകെ...

പ്രിയപ്പെട്ടവരേ ,ലോകത്തിലെ  ഏറ്റവും  ആവശ്യമായ ഒന്ന്.പണം . ഇതാ കലാകാരന്റെ പുറകെ പോകുന്നു.

ഇതൊരു കാണിച്ചു തരൽ  ആയിരുന്നു. ഒരു വഴികാട്ടൽ . ഒരു മനസ്സിലാക്കിതരൽ .
 ഇങ്ങനയല്ലേ  ഒരു  ടെക്നിഷ്യൻ ആകേണ്ടത് ?

ഒരു ഫിലിം മേക്കറിനെ  ടെക്നിഷ്യൻ എന്നാണ്  വിളിക്കുന്നത്.
എങ്ങനെയാണു ഒരു നല്ല ടെക്നിഷ്യൻ ആകുന്നത്‌ എന്നതിന്  ഒരു Benchmark  ആണ്  മാണിക്യം.

സലാം മാണിക്യം.
നിനക്ക് ചൂടുള്ള ഒരു സ്നേഹാവായ്പ് .
പ്രവീണ്‍ .ഐ .ഡി .








1 comment:

  1. Quite a poignant experience. Movingly depicted too. Looking forward to more of these.
    Shelton

    ReplyDelete